ഞങ്ങളുടെ നാടിനടുത്തു പണ്ടൊരു കുമാരേട്ടൻ ഉണ്ടായിരുന്നു.ശരിക്കും പറഞ്ഞാൽ ആളൊരു സോഷ്യലിസ്റ്റായിരുന്നു.കക്ഷി കുറേക്കാലം ഗൾഫിലായിരുന്നു.പ്രവാസത്തിന്റെ വിരസതയും നാടിങ്ങനെ ഉള്ളിൽ കിടന്നു വിങ്ങാനും തുടങ്ങിയപ്പോൾ കക്ഷി ഗൾഫ് മതിയാക്കി ഉള്ള സമ്പാദ്യവുമായി നാടുപിടിച്ചൂ...കുറച്ചു കാലത്തിനു മുമ്പാണു സംഭവം എന്നു വെച്ചാൽ ബാർബർമാർ രാഷ്ട്രൂയം പറയുകയും നാട്ടിൽ ഈസ്റ്റ് വെസ്റ്റായി യുവാക്കൾ നടക്കുകയും ചെയ്യുന്ന കാലം..ക്ലിയർ ആയി പറഞ്ഞാൽ റിയൽ എസ്റ്റേറ്റ് പ്രതിഭാസത്തിനും അച്ചുമാമ പിണറായി ഇഫക്ടിനും സൂര്യനെല്ലി പീഡനങ്ങൾക്കും മുമ്പേയുള്ള കേരളത്തിലേക്കാണു മൂപ്പർ പ്രവാസം നിർത്തിവന്നത്.
അന്നിന്നത്തെ പ്പോലെ കുടുംബശ്രീയോ ജനകീയകൂട്ടു കുടിയോ ഒന്നും ഉണ്ടായിരുന്നില്ല.തേരാപാരാ നടക്കുന്ന യുവാക്കളെ കണ്ടപ്പോഴാണൂ മൂപ്പർക്ക് ഒരു തൊഴിലവസരം സ്രുഷ്ടിക്കുന്നതിനെപ്പറ്റി അല്ലെങ്കിൽ തന്നെപ്പോലുള്ള അത്യാവശ്യം പൈസയുള്ള ആൾക്ക് അനുദിനം കുറഞ്ഞു വരുന്ന എമ്പ്ലോയർ എംപ്ലോയീ അനുപാതത്തെ ഒന്നു പിടിച്ചു നിർത്താനുള്ള ഒരു അവസരമാണിതെന്നു മനസ്സിലായത്..അങ്ങിനെയാണു ഇഷ്ടികകമ്പനി പിറവിയെടുത്തത്...എന്തുകൊണ്ടോ മൂന്നുമാസത്തിനുള്ളിൽ തൊഴിലാളി സമരകൊണ്ട് കമ്പനി പൂട്ടി...തൊഴിലാളികൾക്കയാൾ ബൂർഷ്വയും പിന്തിരിപ്പൻ മൂരാച്ചിയുമായ വെറുമൊരു മുതലാളിയായി...മൂന്നുലക്ഷം പോയികിട്ടി...മൂപ്പരുടെ 70% സാമൂഹികപ്രതിബദ്ധതയും.അവശേഷിക്കുന്ന 30% സാമൂഹികപ്രതിബദ്ധതയും സുഹ്രുത്തുക്കളിൽ നിന്നും ബാങ്കിൽ നിന്നുമെടുത്ത വായ്പ്പയുമായാണു ജനകീയ സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്......ആറുമാസം കഴിഞ്ഞില്ല കടംവാങ്ങുക തിരിച്ചു കൊടുക്കാതിരിക്കുക എന്ന ജനകീയ മനശാസ്ത്രം മൂപ്പരുടെ സൂപ്പർമാർക്കറ്റിനെ പൂട്ടിച്ചു.
അങ്ങിനെയാണു പണിതീരാത്തവീടിന്റെ ഫാൻ കൊളുത്തിൽ കുമാരേട്ടൻ ചോദ്യചിഹ്നമായി തൂങ്ങിയത്.പോലീസെത്തി മ്രുതദേഹം താഴെയിറക്കി...പോക്കറ്റിലെ രണ്ടായിമടക്കിയ കുറിപ്പെടുത്തു ഹെഡ് കുഞ്ഞിരാമൻ നായർ ഒന്നു വായിച്ചതേയുള്ളൂ ..പുറത്തു നിൽക്കുന്ന ആകാംക്ഷഭരിതരായ ജനങ്ങളെയും നിലത്തു പായയിൽ കിടത്തിയ കുമാരേട്ടനെയും മറന്നയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.....എന്തായിരിക്കും ആ കുറിപ്പിൽ
കുറിപ്പിലിത്രയുമേ ഉണ്ടായിരുന്നുള്ളൂ
ഇവിടെ ഒരു മയിരും നടക്കില്ല....എന്ന് കുമാരൻ
No comments:
Post a Comment