Saturday, November 20, 2010

അമ്മ

അമ്മയെ കണ്ടില്ലൊരിക്കലും

തിരക്കൊഴിഞ്ഞു..

അടുക്കളയില്‍,തൊടിയില്‍

ഉമ്മറക്കോലായില്‍

‍അച്ചന്റെ ചാരുകസേരക്കുപിറകില്‍

അമ്മയെ കണാത്തൊരിടമില്ല.

അമ്മയൂട്ടി വിരുന്നുകാരെ

വീട്ടുകാരെ.

അച്ചന്റെ ശകാരം കേട്ടു

ഉപ്പു കുറഞ്ഞതിനു

മുളകു കൂടിയതിനു

കഞ്ഞിപ്പശ മുക്കാന്‍ മറന്നതിനു...

വഴക്കു കൂടി ,ബഹളം വെച്ചു

സഹായിയായി ഞങ്ങളും..

എല്ലാം അമ്മയോടുചോദിച്ചു

അമ്മയെപ്പറ്റിയൊഴികെ

അമ്മ ശാസിച്ചു

തലയിലെണ്ണതേക്കാത്തതിനു

വെയിലില്‍ വാടിവന്നപ്പോള്‍

പനികിടക്കകളില്‍അമ്മയുംകൂടെ

പൊള്ളി പനിച്ചു.

നുള്ളിപെറുക്കിഅമ്മകൂട്ടിയനാണയതുട്ടുകള്

‍ഉത്സവകാഴ്ചയായി

അമ്മയ്ക്കു സ്വന്തമായി

കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു

തുരുമ്പിച്ച തകരപ്പെട്ടി

നിറം മങ്ങിപ്പോയൊരു

പഴയ സാരി.

...................

...................

.....................

ഇന്നലെയായിരുന്നുഅമ്മമരിച്ചതു


(ഹാരിസ്‌ എടവണ്ണ)

No comments:

Post a Comment