Friday, November 26, 2010

ലവ് ജിഹാദ്

മുമ്പ്‌ പുളകത്തിന്റെ പൂത്തിരികള്‍ കത്തിയിരുന്ന പ്രണയത്തില്‍ നിന്ന് ഇപ്പോള്‍ബോംബുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയിരിക്കുന്നു..ആര്ദ്രതയുടെഅകത്തളങ്ങള്‍ ,ഭീകരവാദികളുടെ ആയുധപുരകള്‍ആയിത്തീര്‍ന്നിരിക്കുന്നു.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരുപറഞ്ഞത്,ഉസാമ ബിന്‍ ലാദിന്‍ ഉണ്ടാവുന്നതിനും എത്രയോ മുമ്പായിരുന്നെന്നുഒരുത്ഖണ്ടയോടെ ഇന്ന് നാം തിരിച്ചറിയുന്നു.
"പെരുകും പ്രണയനുബന്ധമാമൊരു പാശം വശമാക്കി ഈശ്വരാ/കുരുതിക്കുഴിയുന്നു നാരിയെ /പുരുഷന്മാരുടെ ധീരമാനിത".പ്രണയം നടിച്ചുള്ളപറ്റിക്കലിന്റെ "ഭീകരത" മുമ്പേ തിരിച്ചറിഞ്ഞാണ്‌ ആശാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌'ഇങ്ങനെ ' എഴുതിയത്‌.പുരുഷന്റെ പ്രണയം തന്നെ 'സ്ത്രീ ശാക്തീകരണത്തില്‍വിള്ളലുണ്ടാക്കുന്ന ' ഒരു പിന്തിരിപ്പന്‍ ശ്രമമാണെന്ന് 'റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍'മുമ്പേ കണ്ടെത്തി കഴിഞ്ഞതാണ് .അവള്‍ ചിരിച്ചാല്‍ തുപ്പല്‍ തെറിക്കുംഎന്നെഴുതുന്നതിനു പകരം മുത്ത്‌ കൊഴിയും എന്നുള്ളത് സ്ത്രീശാക്തീകരണത്തില്‍ ചോര്‍്ച്ചയുണ്ടാക്കാന് വേണ്ടി ഒരു പ്രണയപരവശന്‍എഴുതിയ കള്ളമാണ്.ചാക്കുകണക്കിനു ചക്കര വാക്കുകളില്‍ വെച്ചാണ്‌ പ്രണയംമധുരിക്കുന്നത്.ഹവ്വയോടുള്ള ആദമിന്റെ പ്രണയമാണ് പറുദീസാ പൊളിച്ചത്‌.
ഇതും ഇതിലപ്പുറവും മനസ്സില്‍ കണ്ടാവണം ഡോണ ഇസബെല്‍ ,ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന് സര്‍വ ബ്രാന്‍ഡില്‍ പെട്ട പ്രണയത്തെയും നിശിതമായി വിമര്ശിച്ചുകൊന്ടെഴുതിയത്:" എന്റെ അഭിപ്രായത്തില്‍ പ്രേമം ഒരു കരള്‍ രോഗമാണ് .ആത്മഹത്യാ തുടങ്ങിയ മാരക ഫലങ്ങള്‍ ഉള്ള രോഗം. ആണിലായാലും പെണ്ണില്‍ ആയാലും പ്രണയം എന്നാ വികാരം തുടങ്ങുന്നത് പോഷകാഹാര കുറവ് കൊണ്ടോ ,അല്ലെങ്ങില്‍ അമിത പോഷകംശമുള്ള ഭക്ഷണ ശീലം കൊണ്ടോ ആവാം പ്രണയം സംബന്തിച് ഏറ്റവും മോശപ്പെട്ട വസ്തുത പ്രകടന പരത,വിഡ്ഢിത്തം ,പ്രദര്‍ശനപരത എന്നിവയുമായി അതിനുള്ള അടുത്ത ബന്ധമാണ് .പക്ഷെ ഈ വികാരത്തിന്റെ പ്രത്യക്ഷമായ ആവിഷ്കരങ്ങളാകെ എത്രയും ഉദാത്തമയിട്ടയിരിക്കും ഈ രോഗം പിടിച്ചവര്‍ക്ക് തോന്നുക "...വിമാന റാഞ്ചല്‍ ,ബോംബ്‌ സ്ഫോടനം എന്നിവയുടെ വകുപ്പില്‍ ഇപ്പോള്‍ ഉള്പെടുത്തിയിരിക്കുന്ന ലവ് ജിഹാദിനെ കുറിച്ച് പ്രത്യേകിച്ചൊന്നും ഡോണ ഇസബെല്‍ പറഞ്ഞതായി അറിവില്ല..
"വാക്കേ വാക്കേ കൂടെവിടെ ?" എന്ന് കവികള്‍ മുന്പ് ചോദിച്ചു.ഇന്ന് 'ലവ്ജിഹാതെ ' നിന്റെ വീടെത് ,വേരെവിടെ എന്ന് ചോദിയ്ക്കാന്‍ നാംനിര്‍ബന്ധിതരാണ്‌ ... പഴയ 'ചെത്ത്‌ ' പോലെ എത്ര പെട്ടെന്നാണ് ഈയൊരുവാക്കും ക്ലിക്കയത്.! വരവേല്‍ക്കാന്‍ ആരൊക്കെയോ കത്ത്നില്‍ക്കുകയയിരുന്നെന്നു തോന്നും !.. shakespear വിജാരിചിട്ടുണ്ടാവില്ല ,തന്‍റെറോമിയോ കേരളത്തില്‍ ജിഹാദ് നടത്തും എന്ന് .!ചങ്ങമ്പുഴ ഒര്തിട്ടുണ്ടാവില്ലമുസ്ലിം രമണന്മാരിങ്ങനെ ,തരുണിമാരെ മതം മാറ്റി ,ആളൊന്നുക്ക് ലക്ഷങ്ങള്‍വാങ്ങി ,തൂങ്ങി ചാവാതെ 'കൊഴുത്ത്' കഴിഞ്ഞു കൂടും എന്ന് !..ചെത്തിനുപെരിനെന്ഗിലുമൊരു പഴയ കള്ള് ചെത്തുമായി ചെര്ച്ചയുണ്ട് ..എന്തൊക്കെപറഞ്ഞാലും ,ചെത്ത്‌ മലയാളമല്ലെന്നര്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍കേരളത്തില്‍ പ്രത്യക്ഷപെട്ട 'ലവ് ജിഹാദ് ' മലയാളിയല്ല ,ഒരു ഇന്ഗ്ലിഷ്അറബിയാണ് . ഇംഗ്ലീഷ് ലവ് പഴയ ചന്ദ്രികയുടെ 'കൊച്ചുമകളുടെരാഗവായ്പ്പിലചനുമമ്മയ്ക്കുമെന്തു തോന്നാന്‍ ' എന്ന ചിന്തയിലോതുങ്ങും.!!എന്നാല്‍ ജിഹാദ് ,വെറുതെ ഒരു രസത്തിനു വേണ്ടി ആളെകൊല്ലുന്ന അറബിക്രൂരതയുടെ ചുരുക്കം ആയിട്ടാണ് ഒരു കയ്യില്‍ ഖുര്‍ ആനും മറു കയ്യില്‍വാളുമുയര്‍ത്തി നിക്കുന്നത്!. ജോലി ചെയ്യുന്നത് ജീവിക്കാന്‍ ,ജീവിക്കുന്നത്സ്നേഹിക്കാന്‍ ,സ്നേഹിക്കുന്നത് 'കൊല്ലാന്‍ ' എന്ന 'ലവ് ജിഹാദ്' മുദ്രാവാക്യംസര്‍വ ശക്തമായ കമ്പോളത്തിന് സഹിക്കുമോ ?. work to live ,live to love to shop എന്നസ്വന്തം മന്ത്രത്തിലെ നിര്‍വൃതിയുടെ നുക്ലിയസ് വാക്യമായ love to shop നെ love to jihad എന്ന് തിരുത്തി എഴുതുമ്പോഴത് കമ്പോളം പൊറുക്കുമോ ? ജോലിചെയ്യുന്നതെന്തിന് ,'ജീവിക്കാന്‍' ,ജീവിക്കുന്നതെന്തിന് 'സ്നേഹിക്കാന്‍' ,സ്നേഹിക്കുന്നതെന്തിന്,'പീടികയില്‍ പോകാന്‍' എന്നതിലോതുങ്ങിയിരുന്നുസ്നേഹത്തെ കുറിച്ചുള്ള കമ്പോള കാഴ്ചപ്പാട് .എന്നാലിപ്പോള്‍ 'ലവ് ജിഹാദ്'പറയുന്നത് സ്നേഹിക്കൂ ആളെ കൊല്ലൂ എന്നാണത്രേ
ഇനിയെങ്ങനെ നാം പൂവിന്റെ മന്ദസ്മിതങ്ങളില്‍ കിടന്നുറങ്ങും .ലവ് ജിഹ്ടില്‍വെച്ച് 'കടലിലെ ഓളം ' മാത്രമല്ല 'കരളിലെ മോഹവും ' ഓമനേ ഒടുങ്ങി തീരും.വ്യത്യസ്ത മതത്തില്‍ പെട്ട സഹപാഠികള്‍ ഒന്നിച്ചു ബസില്‍സഞ്ചരിക്കുന്നതിനെതിരെ രാമസേനയുണ്ടാക്കിയ പ്രമോത് മുതലിക്കിനെയുവതികള്‍ ആദരിച്ചത് സ്വന്തം അടിവസ്ത്രങ്ങള്‍ പാര്‍സല്‍അയച്ചാരുന്നു.അതൊക്കെ നാം എത്ര വേഗമാണ് മറന്നത്. !
മതം മാറി ,ജാതി മാറി കളിക്കരുതെന്ന പറയപ്പെടാത്ത 'ശാസനം' തലമുറകള്‍തോറും ആരുടേയും പ്രത്യേക മേല്‍നോട്ടതിലല്ലാതെ ഇവിടെ പ്രജരിച്ചു പോരുന്നുണ്ടാരുന്നു.നവോത്ഥാന ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് അദ്രിശ്യമായ ആ മതില്‍ സമൂഹത്തിനു മുന്‍പില്‍ ദ്രിശ്യമാക്കാന്‍ കഴിഞ്ഞു .മിശ്ര ഭോജനവും മിശ്ര വിവാഹവും ആ മതിലിനു മുന്‍പില്‍ നിന്ന് മുഷ്ടി ചുരുട്ടി .എന്നാലിപ്പോള്‍ ലവ് ജിഹാദിന്റെ മറവില്‍ ആ മതിലിനിയും വല്ലാതെ പൊക്കം കൂടാനാണ് പോകുന്നത് .അതിനുമപ്പുറം ആ മതിലില്‍ കുപ്പിച്ചില്ലുകള്‍ പതിക്കാനും ,"അകത്ത്നായ ഉണ്ടെന്നും " എഴുതി വെക്കാനും സാധ്യത ഉണ്ട്‌ എന്നതിനാല്‍പ്രനയിനികലേറെ ജാഗ്രത പുലര്തണമെന്ന് അപേക്ഷിച്ച് കൊള്ളുന്നു .പഴയപ്രനയങ്ങള്കൊക്കെയും പരിക്കേല്‍ക്കുംവിധം പുതിയ കൊമ്ബുകളുമായി ലവ്ജിഹാദ് വന്നു കഴിഞ്ഞു .
ലോകത്ത് ലവിനു പോലും ജിഹാദിന്റെ നഖങ്ങളും ദാമ്ഷ്ട്രകളും ഉണ്ട്‌.അതുകൊണ്ടാവണം 'സുലേഖാ നീ മറ്റൊരു കാലത്ത് പിറക്കെണ്ടവളാണ് ' എന്ന്സച്ചിതാനന്തന്‍ മുന്‍പ് തന്നെ എഴുതിയത് .ഭരണകൂടത്തിന്റെ കഴുകന്‍ കണ്ണുകള്‍കാര്യങ്ങളുടെ വേര് കാണുന്നതിനു എത്രയോ മുന്പ് ,ക്രാന്ത ദര്ഷികലായകവികള്‍ സ്നേഹത്തെ കാത്തിരിക്കുന്ന ദുരിതങ്ങലത്രയും നന്നായികണ്ടിരിക്കുന്നു.!!.ഒരു നരച്ച കരിമ്പടം പോലെ ലവ് ജിഹാദ് നാളെ നമ്മെയുംകുഴിച് മൂടും .മഴവില്ലിനും മയില്‍പീല്ലിയ്യ്ക്കും അപ്പുറം നിന്ന് മനുഷ്യത്വത്തിന്വേണ്ടി നമ്മള്‍ അന്ന് നമ്മലോരുമിച് നട്ട ചെടികലത്രയും അവര്‍ പിഴുതുകളയും.പഴയ കാല്‍പനിക പ്രണയ കാവ്യങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ അര്‍ഥങ്ങള്‍തുറക്കുന്ന തിരക്കില്‍ നിന്നിനി ,ലവ് ജിഹാദ് എന്നാ താക്കോല്‍ പദത്തിനുമാറിനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
ഒരു പ്രണയം പൊളിക്കാന്‍ വേണ്ടി മാത്രം എന്നെയൊരു ഭീകരവാതിയക്കരുതേഎന്ന് മാത്രമായിരിക്കും രക്ഷിതാക്കല്‍കൊപ്പം കോടതിയില്‍ വരുന്ന മുന്‍പ്രണയികളോട് ചകിതരായ പഴയ ആണ്‍ പ്രണയികള്‍ നാളെ മുതല്‍അപേക്ഷിക്കാന്‍ പോകുന്നത് .'നക്ഷത്രങ്ങളെ തീപ്പെട്ടിക്കുള്ളിലക്കിതരാം 'എന്നൊക്കെ പറഞ്ഞ അതെ നാവുകൊണ്ട് 'എന്നെ ഒറ്റിക്കൊടുക്കല്ലേ 'എന്നപേക്ഷിക്കുമ്പോള്‍ ആര്‍ദ്രമായ മനുഷ്യബന്ധങ്ങളുടെ ആകാശത്തുനിന്നും ഒരുനക്ഷത്രം കൂടി മിഴി പൊത്തുന്നുണ്ടാവും

No comments:

Post a Comment